ഹാ.. ച് ച്ഛീ..!!!
അകലെയിരുന്നാരോ
എന്നെക്കുറിച്ച് പറയുന്നുണ്ടെന്ന്
പറയുവാന്‍
എനിക്കൊരു തുമ്മല്‍ വേണം......
ഒന്നുറക്കെയലറി
എന്റെ വാടകവീടിനെ
നടുക്കി എനിക്കു പറയണം;
‘എന്നെക്കുറിച്ചാരോ
ഓര്‍ക്കുന്നുണ്ടിപ്പോഴും...’
മൂക്കും മുഖവുമെരിയുമ്പോള്‍
തന്നെ എന്തൊരു
പ്രതീക്ഷയാണ്.......
കണ്ണുകളിറുക്കി, നെറ്റിചുളിച്ച്....
ഹൊ......
ആ നിമിഷമാകും
നശിച്ച ഒരു കോട്ടുവായോ,
ചുമയോ കേറി വന്ന്
അലോസരപ്പെടുത്തുക...
ഒടുവില്‍,
രണ്ടും കൂടെ സമ്മിശ്രപ്പെട്ട്
രണ്ടുമല്ലാത്ത മറ്റെന്തോ പോലെ......
അപൂര്‍ണ്ണമായ
ഓരോ തുമ്മലിന്റേയും
അസ്വസ്ഥതകള്‍ക്കൊടുവില്‍
ഞാന്‍ കൊതിക്കാറുണ്ട്,
വെറുതെ ഒന്നലറുവാന്‍........!
--------------------------------------------------------
E.M.I
ഒരു വീടെന്നത്
ഇന്നലെവരെ
ഒരു സ്വപ്നമായിരുന്നു...
ഇന്നെനിക്ക് ആ സ്വപ്നമേയില്ല.....!
ഒരിക്കലും തീരാത്ത
മാസഗഡുക്കള്‍ക്ക് മീതെ
ഞാനെന്റെ സ്വപ്നത്തെ
പണയപ്പെടുത്തുകയായിരുന്നു....
വീടായാല്‍ ഒരു പേരുവേണം..,
പേരായാല്‍ പുതുമ വേണം....
അതുകൊണ്ട് എന്റെ വീടിന്
ഞാനൊരു പേരിട്ടു;
E.M.I ഭവന്‍......
എല്ലാ വീടുകളേയും ഓരോ
ദൈവങ്ങള്‍ കാത്തുകൊള്ളുമെന്നത്
വിശ്വാസികളുടെ വിശ്വാസം...
അതുകൊണ്ട്,
അതുകൊണ്ടുമാത്രം
കട്ടിളത്തലയ്ക്കല്‍
ഞാനുമൊന്നു തൂക്കി;
S.B.T ഈ വീടിന്റെ ഐശ്വര്യം..........!
പണിക്കർ കവിതകൾ
Thursday, May 14, 2015
Wednesday, December 22, 2010
വാക്കുരച്ചപ്പോൾ കിട്ടിയത്...
കവി വിത്സണ്...
എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന് ചിലർ...
കാതലെന്ന് അടുത്തറിയുന്നവർ.......
എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..
ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....
കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...
സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....
ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ.....................................
എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന് ചിലർ...
കാതലെന്ന് അടുത്തറിയുന്നവർ.......
എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..
ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....
കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...
സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....
ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ.....................................
Labels:
കവിത
Saturday, December 18, 2010
സമാന്തരങ്ങൾ...
പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്..
സിര തുരക്കുന്ന ലഹരിയിൽപ്പരിഭവം
പതിവിനപ്പുറമകന്നിരുന്നെങ്കിലും
കരൾ പറിക്കും വിഷാദമേയരികെ നീ
വരിക നോവിന്റെ ഗസലുമൂളുവാൻ...
പുഴപതഞ്ഞെത്തും നമുക്കുള്ളിലേയ്-
ക്കെങ്കിലും ഒരുടലൊഴുക്കിലും
കുതിരില്ല സങ്കടം.....
ഇരുളുമൊത്തുന്ന രാത്രിയിൽ
സഗദ്ഗദം മദിരമോന്തുന്ന
പുഴകളാവണം സവിസ്മയം
കനലുകൊത്തുന്ന പക്ഷിപോൽ-
ക്കവിതയിൽ ചിറകടിച്ചുയരുവാൻ രണ്ടു
ചിറകുതേടണം ലഹരിയിൽ...
വഴിമറന്നുപോയെങ്കിലുമോർമ്മയിൽ-
ക്കൂട്ടിനുണ്ടൊരേ മുറിപ്പാടുപോൽ വാക്കുകൾ,
തീക്ഷ്ണമായ്.....
മഴയുണങ്ങുന്നു മൌനത്തിനൊപ്പമായ്
സിര നനഞ്ഞു, നനഞ്ഞു പോയെങ്കിലും
ഇരുളുകീറുവാൻ കഴിയണം കവിതയിൽ
വരി വിഴുങ്ങും വിഷാദമുണ്ടെങ്കിലും.....
വരിക ഗായകാ.. വാക്കിന്റെയഗ്നിയായ്
മുറിവൊരുക്കുന്ന ഗസലുമൂളുവാൻ,
വരിക ഗായകാ.. വരികളിൽപ്പൂക്കും
മുറിവുണക്കുന്ന ഗസലുമൂളുവാൻ.....!
സിര തുരക്കുന്ന ലഹരിയിൽപ്പരിഭവം
പതിവിനപ്പുറമകന്നിരുന്നെങ്കിലും
കരൾ പറിക്കും വിഷാദമേയരികെ നീ
വരിക നോവിന്റെ ഗസലുമൂളുവാൻ...
പുഴപതഞ്ഞെത്തും നമുക്കുള്ളിലേയ്-
ക്കെങ്കിലും ഒരുടലൊഴുക്കിലും
കുതിരില്ല സങ്കടം.....
ഇരുളുമൊത്തുന്ന രാത്രിയിൽ
സഗദ്ഗദം മദിരമോന്തുന്ന
പുഴകളാവണം സവിസ്മയം
കനലുകൊത്തുന്ന പക്ഷിപോൽ-
ക്കവിതയിൽ ചിറകടിച്ചുയരുവാൻ രണ്ടു
ചിറകുതേടണം ലഹരിയിൽ...
വഴിമറന്നുപോയെങ്കിലുമോർമ്മയിൽ-
ക്കൂട്ടിനുണ്ടൊരേ മുറിപ്പാടുപോൽ വാക്കുകൾ,
തീക്ഷ്ണമായ്.....
മഴയുണങ്ങുന്നു മൌനത്തിനൊപ്പമായ്
സിര നനഞ്ഞു, നനഞ്ഞു പോയെങ്കിലും
ഇരുളുകീറുവാൻ കഴിയണം കവിതയിൽ
വരി വിഴുങ്ങും വിഷാദമുണ്ടെങ്കിലും.....
വരിക ഗായകാ.. വാക്കിന്റെയഗ്നിയായ്
മുറിവൊരുക്കുന്ന ഗസലുമൂളുവാൻ,
വരിക ഗായകാ.. വരികളിൽപ്പൂക്കും
മുറിവുണക്കുന്ന ഗസലുമൂളുവാൻ.....!
Labels:
കവിത
Subscribe to:
Posts (Atom)