കവിതകളുടെ സമൃദ്ധശേഖരത്തിനു നടുവില്‍
സ്വന്തം കവിതകളിലെ
അഗ്നി തിരയുകയായിരുന്നു അപ്പോഴയാള്‍...
ഒരു കവിതയിലും നിരൂപകന്മാര്‍ പറയാറുള്ള
ജ്വലിക്കുന്ന / ഭ്രമിപ്പിക്കുന്ന സംഗതികളൊ,
തീപ്പൊരി ചിതറുന്ന
ആശയമോ അയാള്‍ കണ്ടില്ല...
ഒടുവില്‍ എഴുതിക്കൂട്ടിയതെല്ലാം
ഒരു ചവറുകൂനപോലെ
കണ്മുന്‍പില്‍ നിന്നു കത്തിയപ്പോള്‍
അയാള്‍ ആദ്യമായി തന്റെ കവിതയിലെ അഗ്നി കണ്ടു....
വാൽ: ഒരു തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കില്‍
ആരുടെ കവിതയും അഗ്നിപടർത്തും..!
No comments:
Post a Comment