വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോൾപ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ് ആശങ്കകൾ ചീറ്റിയെറിഞ്ഞു..
പുലർച്ചെ സ്വപ്നത്തിൽ കരയിലൊരു
കറിയടുപ്പ് പുകഞ്ഞുവെന്നത്
വെറുമൊരു തോന്നലെന്നവൻ.................
വലയ്ക്കുള്ളിലെ കടലൊഴുക്കിൽ
തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
ജീവിതത്തിൽ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പിൽ
പല്ലിളിച്ച ജലസസ്യങ്ങൾക്ക് കൊടുത്തു രണ്ട് ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോൾ
ദയാരഹിതമായ ഒരു വാതിൽ.......
മരണത്തിന്റെ ദശാസന്ധിയിൽ
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ്ഫ്രൈയായ് മറുജന്മം......
2 comments:
സുഹൃത്തേ..
പലപ്പോഴും നാമോരോരുത്തരും മത്സ്യങ്ങളാണ്....
കവിത വളരെയേറെ ചിന്തിപ്പിക്കുന്നു...
സുനിൽ ഇപ്പോളാണ് കാണുന്നത്. നല്ല കവിത
തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
Post a Comment